Thursday, March 22, 2012

UDAYONMUTTAM KURUMPAKARA


KURUMPAKARA UDAYONMUTTAM

കുറുമ്പകര ഉടയോന്മുറ്റം

കുറുമ്പകര ഉടയോന്മുറ്റം എന്റെ ബാല്യവുമായി ഇഴുകിച്ചേര്‍ന്ന സ്ഥലം ആണ്.
ഉടയോന്‍ മുറ്റത്തു മലനടയിലെ ഉത്സവത്തിനു കെട്ടുകാഴ്ച കണ്ടതാണ് ഉടയോന്‍ മുറ്റത്തെ പറ്റിയുള്ള ആദ്യത്തെ ഓര്‍മ. തിരുവങ്ങാട്ട് ആല്‍ നില്‍ക്കുന്നിടത്ത് ( ആ ആല്‍ എന്നേ വെട്ടി മാറ്റി) വരെ വന്നിട്ട് കെട്ടു കാഴ്ച ഉടയോന്‍ മുറ്റത്തേക്ക്‌ തിരികെ പോവുകയായിരുന്നു പതിവ്.

അഞ്ചാം ക്ലാസ്സില്‍ കുറുമ്പകര യു പി എസ്സില്‍ ചേര്‍ന്നതില്‍ പിന്നെയാണ് ഉടയോന്മുറ്റം കൂടുതല്‍ പരിചയം ആവുന്നത്. ലൈബ്രറി ആയിരുന്നു പ്രധാന ആകര്‍ഷണം. തിരുമാന്ഗഡ് വഴി നടന്നു ഉടയോന്‍ മുറ്റം വഴി പച്ചയും കടന്നു സ്കൂള്‍ വരെ എത്തുന്നത് വരെയുള്ള നടത്ത സംഭവ ബഹുലമായിരുന്നു. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ലൈബ്രറിയില്‍ അംഗമായി. പള്ളിക്കൂടം വിട്ടു വരുമ്പോള്‍ ലൈബ്രറി തുറന്നിട്ടുണ്ടാവില്ല. അത് കൊണ്ട് വീട്ടില്‍ പോയിട്ട് തിരികെ വരും പുസ്തകം എടുക്കുവാന്‍. അന്ന് ഡിറ്റക്ടിവ് നോവലുകള്‍ ആയിരുന്നു ഹരം. ആദ്യം ലൈബ്രറിയില്‍ നിന്നും എടുത്ത പുസ്തകങ്ങള്‍ വീരകേസരി, വീരഭദ്രന്‍ എന്നീ അക്കാലത്തെ പ്രശസ്തമായ ഡിറ്റക്ടിവ് നോവലുകള്‍ അയിരുന്നു.
പിന്നെ പ്പിന്നെ വര്‍ഷങ്ങളോളം, എന്നും വൈകുന്നേരം ഉടയോന്‍ മുറ്റത്തു കൂടുന്ന ഒരുപാടുപേരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. കുന്നിട ഗോപിനാഥനും കോ യിപ്രത്തെ വിശ്വ നാഥനും , മണേലിക്കീഴില്‍ രാജനും വിജയനും, ബാലചന്ദ്രന്‍ ഉണ്ണിത്താന്‍ , കൊച്ചുതുണ്ടില്‍ സത്യന്‍, അയ്യപ്പന്സാരിന്റെ മക്കള്‍ സുഗതനും ശശിയും, ചിത്രകാരനും ആരോടും അധികം ഒന്നും സംസാരിക്കാത്ത ആളുമായ രാജന്‍, പുത്തൂര്‍ക്കാരന്‍ സാറിന്റെ മകന്‍ രാധാകൃഷ്ണന്‍, കുറുപ്പുസാര്‍, ജി.കെ.പിള്ള സാര്‍ തുടങ്ങിയ മുതിര്‍ന്നവര്‍, ....ഞങ്ങള്‍ വൈകിട്ട് വായനശാലയില്‍ ചീട്ടുകളി, മലനട മുറ്റത്തു ഷട്ടില്‍ കോക്ക് കളി, ഇടയ്ക്ക് പനാമ സിഗരറ്റ് അല്ലെങ്കില്‍ തെറുപ്പു ബീഡി. നൂറായിരം ചര്‍ച്ചാ വിഷയങ്ങള്‍, വായനശാലാ വാര്‍ഷികത്തിന് നാടകം..ഒന്നുകില്‍ സി.എല്‍ ജോസിന്റെ നാടകം, അല്ലെങ്കില്‍ പി ആര്‍ ചന്ദ്രന്റെ നാടകം. പിന്നൊരിക്കല്‍ അയ്യനേത്തി ന്റെ 'ഗാന്ധീവം' നാടകം.

ഞങ്ങള്‍ രാത്രി ഒരുമണിക്കും രണ്ടുമണിക്കും ഒക്കെ റിഹേര്‍സലും കഴിഞ്ഞു വീടുകളിലേക്ക് നടക്കും. നിലാവുല്ലപ്പോഴും, കുട്ടാക്കുട്ടിരുട്ടത്തും, നാട്ടുവേളിച്ചത്ത്തിലും ഒക്കെ എത്ര എത്ര നടത്തങ്ങള്‍. വിസ്വനതന്റെ അനുജന്‍ വിജയനും ഞാനും ആയിരുന്നു ഉടയോന്‍ മുറ്റവും കഴിഞ്ഞു നടക്കേണ്ടവര്‍ . ഡാനിഎല്‍ സാറിന്റെ വാതുക്കല്‍ മാലൂര്‍ കോളെജിലേക്ക് വഴിതിരുന്നിതിലെ വിജയന്‍ നടക്കും. എനിക്ക് പുതുവല്‍ ഭാഗത്തേക്ക്‌ നടന്നു പെന്തകൊസ്തു പള്ളിയുടെ അടുത്ത് കൂടി കിഴക്കോട്ടു വേണം പോകാന്‍.
കയ്യെഴുത്തുമാസിക അതില്‍ അദ്ഭുതകരമായ ചിത്രങ്ങള്‍ വരയ്ക്കുന്ന സുകുമാരന്‍ വൈദ്യരും രാജനും. മണ്ഡല ക്കാലത്ത് പാട്ട് പുരയില്‍ ഭജന. വിശ്വനതനും വിജയനും ഒക്കെ ഗഞ്ചിറ അടിച്ചു ഭജന പ്പാട്ട് പാടും. ഒരിക്കല്‍ ഒരു മണ്ഡല ക്കാലത്ത് കുന്നിടക്കാരന്‍ മാങ്ങാക്കച്ചവടക്കാരന്‍ കൃഷ്ണന്റെ കഥാപ്രസംഗം ഉണ്ടായിരുന്നു. കഥയെക്കാള്‍ മെച്ചം കൃഷ്ണനെ പറച്ചിലും ഭാവ ഹാവാദികളും അയിരുന്നു. ആള്‍ക്കാര്‍ക്ക് കുറെ നാളത്തേക്ക് പറഞ്ഞു ചിരിക്കാന്‍ ഒരു വിഷയം അയിരുന്നു കൃഷ്ണന്റെ കഥാപ്രസംഗം. പിന്നൊരിക്കല്‍ കുന്നിട രാമചന്ദ്രന്‍ ഉടയോന്‍ മുറ്റത്തു കഥാപ്രസംഗം നടത്തി. ഒരിക്കല്‍ വിശ്വനാഥനും കഥാപ്രസംഗം നടത്തി. അതാണ്‌ ഞാന്‍ ഉടയോന്മുട്ടത്ത് പങ്കെടുത്ത ഒടുവിലത്തെ പരിപാടി. ഉമ്മനച്ചനും, കെ.പി.ഉടയഭാനുവും മറ്റും അയിരുന്നു അന്നത്തെ മീറ്റിങ്ങില്‍ പ്രമുഖര്‍. പിന്നെന്നോ ഒരിക്കല്‍ വിശ്വനതനെ ഞാന്‍ കണ്ടു. വിശ്വനാഥന്‍ അന്ന് പാരലല്‍ കോളേജില്‍ പഠിപ്പിക്കുകയായിരുന്നു. പിന്നെ ഞാന്‍ വിശ്വനാഥനെ കണ്ടിട്ടില്ല. രാജസ്ഥാനില്‍ നിന്നും ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ അറിഞ്ഞു, വിശ്വനാഥന്‍ മരിച്ചു പോയി എന്ന്. ഗോപിനാഥന്‍ ആണ് കഥകള്‍ എല്ലാം പറഞ്ഞത്. ഗോപിയും വിശ്വനാഥനും ഉറ്റ സുഹൃത്തുകള്‍ അയിരുന്നു. ഇപ്പോഴും ഗോപിയെക്കൂടാതെ വിശ്വ നാഥനെയോ വിശ്വ നാഥനെക്കൂടാതെ ഗോപിയെയോ എനിക്ക് സങ്കല്‍പ്പിക്കുവാന്‍ ആവില്ല.
ഉടയോന്‍ മുറ്റത്തെപ്പറ്റി പറയാന്‍ എനിക്ക് ഒരു പാടുണ്ട്. ഈയിടെ നാട്ടില്‍ വന്നപ്പോള്‍ കുടുംബസമേതം ഞാന്‍ ഉടയോന്‍ മുറ്റത്തു മലന്മാടയില്‍ വന്നിരുന്നു. മലനടയും അമ്മൂമ്മയുടെ ഇടവും അതുപോലെ നിലനിര്ത്തിയിരിക്കുന്നത് നല്ലതാണ്. ഞാന്‍ വന്ന ദിവസം അവിടെ മുറുക്കാന്‍ വച്ചിരുന്നു. ആരുടെയോ നേര്‍ച്ചയാണ്. ഞങ്ങള്‍ വേഷായി മുറുക്കി. താഴെ കാവിലും പോയി. ലൈബ്രറിയുടെ തിണ്ണയില്‍ കുറച്ചു നേരം ഇരുന്നു.

Thursday, March 15, 2012

MUNSHI AND (CONDUCTOR) KUTTI : POEM AND POST BY s.salimkumar

മുന്‍ഷിയും (കണ്ടക്റ്റര്‍) കുട്ടിയും

മുന്‍ഷി സാര്‍ മുറുക്കുന്നു
കളീക്കല്‍ കിഴക്കേതില്‍
മുന്‍ഷിയും ശിഷ്യന്മാരും
ഇരിക്കുന്നൊരു ദിനം.

കറിയാ (കാര്യസ്ഥനാ)
ണനങ്ങാതെല്ലാം കണ്ടും
കുറിയോണ്ടിടയ്ക്കിടെ
വീശിയും നില കൊണ്ടു.

ഉണ്ണിത്താന്‍, പൂതംകര
ഗോപിയും, വൃന്ദാവനം
ഗോപിയും ജനാര്‍ദ്ദനന്‍
പിള്ളയും സദാ ഹാജര്‍.

വരുന്നു മോട്ടോര്‍ സൈക്കിള്‍
(ബി.എസ്.എ അമേരിക്കന്‍)
ഭാര്‍ഗവന്‍പിള്ള കെ.എം.
ചിരിയും ഡയറിയും.

അവരെല്ലാരും ചേര്‍ന്നു
വര്‍ത്തമാനത്തില്‍ നേരം
നീക്കവേ വരുന്നൊരാള്‍
കണ്ടക്റ്റര്‍ കുട്ടി (സാക്ഷാല്‍) .

ചെക്കറാണിപ്പോള്‍ കുട്ടി
പിരിച്ചു വിട്ടു പാവം
കുട്ടിയെ മുതലാളി
കാരണം സാഭാകോപം.

സംഭവം വിവരിച്ചു
മുന്‍ഷിയെ കേള്‍പ്പിക്കുന്നു
സംഭാരം റെഡിയാക്കി
കറിയാ കൊടുക്കുന്നു.

ഒരു നാള്‍ ചെക്കര്‍ കുട്ടി
ചെക്കിങ്ങ് നടത്തുന്നു..
കറ്റാനത്തെത്തി വണ്ടി
കത്തനാര്‍ കയറുന്നു.

കത്തനാര്‍ക്കിരിപ്പിടം
കിട്ടുന്നു , വെട്ടിക്കോട്ടു
പുഞ്ചയ്ക്കു സമീപത്തു
നിന്നൊരു യുവതിയാം

ഗര്‍ഭിണി കയറുന്നു
സീറ്റില്ല സ്ടാന്റിങ്ങാണ്
കത്തനാരോട് കുട്ടി
പറഞ്ഞു : ദയാവാനാം

അച്ച നൊ ന്നെഴുന്നേറ്റു
ഗര്‍ഭിണീ സഹോദരി
ക്കിരിക്കാനിടം കൊടു
ത്താകിലോ പുണ്യം കിട്ടും.

അച്ചനു കോപം വന്നു
കുട്ടിയെ ശപിക്കുന്നു
ബസ്സിന്റെയുടമയാം
കുഞ്ഞാടെ വിളിക്കുന്നു.

കല്‍പ്പിച്ചു പിതാ," വിനി i
കുട്ടിയെ വേണ്ടാ നിന്റെ
ബസ്സിലെ ജോലിക്കായി
പിരിച്ചു വിട്ടേക്കണം

അല്ലെങ്കില്‍ സാഭാകോപം
ഭവിക്കും"-- മുതലാളി
ഉടനെ വിളിപ്പിച്ചു
കുട്ടിയെ പുറത്താക്കി

യൂണിയനിടപെട്ടു
കേസായി സമരമായ്
എങ്ങുമെത്താതെ വര്‍ഷ
മൊന്നായി ചെക്കര്‍ കുട്ടി

എത്തുന്നു പരിക്ഷീണന്‍
മുന്‍ഷിസാറിനെക്കാണാന്‍
പണിയില്‍ തിരിച്ചേറി
ജോലി ചെയ്യണം.മതി.

മുന്‍ഷിസാര്‍ പറയുന്നു
ശിഷ്യര്‍ക്ക് രസം കേറി
കുട്ടിക്ക് വേവലാതി ..
മുന്‍ഷിസാര്‍ കനിയണം

മുന്‍ഷി സാര്‍ ചവയ്ക്കുന്നു
മുറുക്കാന്‍ ചുവക്കുന്നു
കുട്ടി പോ.. പരിഹാരം
വേഗം ഞാന്‍ കാണാമെടാ..

കുട്ടി പോയ്‌ ശാന്തനായി
രണ്ടു നാള്‍ കഴിഞ്ഞപ്പോള്‍
വരുന്നു 'ജനയുഗം'
പത്രത്തിലൊരു വാര്‍ത്ത.

പുനലൂര്‍-കായങ്കുളം
ബസ് റൂട്ടില്‍ സര്‍ക്കാരിന്റെ
വണ്ടികളോട്ടാനുള്ള
ചര്‍ച്ചകള്‍ നടത്തണം

അതിന്നായ് ശ്രീമാന്‍ മുന്‍ഷി
പരമുപിള്ളയൊരു
കമ്മിറ്റിയുണ്ടാക്കുന്നു
സര്‍ക്കാരിലപേക്ഷിക്കാന്‍.

വാര്‍ത്ത കാണുന്നു സി.സി.
കോശിയാം മുതലാളി
തലയില്‍ കൈ വയ്ക്കുന്നു
'കര്‍ത്താവേ രക്ഷിക്കണേ' .

പുനലൂര്‍ കായംകുളം
റൂട്ടിലെ ബസ്സുകളില്‍
പാതിയും തന്റേതാണ്‌
സര്‍ക്കാരിന്‍ പരിപാടി

നടന്നാല്‍ നെല്‍സണ്‍ വണ്ടി
ക്കമ്പനി പൊളിഞ്ഞു ഞാന്‍
തെണ്ടേണ്ടി വരു
മിതു തടയാന്‍ വഴി തേടാം.

എത്തുന്നു പിറ്റെന്നാളില്‍
മുന്‍ഷിതന്‍ സവിധത്തില്‍
കോശിയാം മുതലാളി
നാല്‍പ്പതു ബസ്സിന്റോണര്‍ .

"എന്താടെ കോശീ നിന്നെ
കണ്ടിട്ടു കാലം കുറേ
ആയല്ലോ വിശേഷങ്ങ
ളെന്തെല്ലാം?.. സുഖമാണോ?"

"മുന്‍ഷി സാര്‍ രക്ഷിക്കണം
എന്റെ റൂ ട്ടിനെ മൊത്തം
സര്‍ക്കാരു വിഴുങ്ങാതെ
നോക്കണം 'പാവം' ഞാനും

പിള്ളാരും പെരുവഴി
യാകാതെ കാത്തീടണം
എന്തു വേണേലും ചെയ്യാം
സാറെന്നെ രക്ഷിക്കണം"

"വളച്ചു കെട്ടാതെ താന്‍
സംഗതി പറയെടോ
ഞാനാരു ഭഗവാനോ
കോശിയെ രക്ഷിക്കുവാന്‍? "

"പുനലൂര്‍-കായംകുളം
ദേശസാല്‍ക്കരണത്തെ
മാറ്റണം സാറേ - എന്റെ
കുടുംബം തെണ്ടിപ്പോകും.

വണ്ടികള്‍ക്കൊരുപാടു
സീസിയുമടയ്ക്കേണം "
"സീസി താനടയ്ക്കേണ്ട
സീസി താന്‍ തന്നല്ലേടോ

താനൊരു കാര്യം ചെയ്യൂ
കുട്ടിയെ തിരിച്ചെടു
ത്തിത്ര നാള്‍ കൊടുക്കാഞ്ഞ
ശമ്പളം കൊടുക്കണം.
കുട്ടിക്കു ചീഫ് ചെക്കറായ്‌
കയറ്റം കൊടുക്കണം
സമ്മതമാണെങ്കില്‍ ഞാന്‍
ശ്രമിക്കാം ചിലതൊക്കെ."

കോശിക്കു മനസ്സില്ലാ
മനസ്സോടവയെല്ലാം
സമ്മതിക്കുകയല്ലാ
തില്ലൊരു നിവൃത്തിയും.

അങ്ങനെ കായംകുളം
കേന്ദ്രമായോടീടുന്ന
കോശിതന്‍ ബസ്സുകള്‍ക്കു
ചീഫ് ചെക്കറായീ കുട്ടി.

മുന്‍കാല പ്രാബല്യത്തോ
ടൊക്കെയും കിട്ടി ചെക്കര്‍
കുട്ടിക്കു പ്രതിഫലം
കാര്യങ്ങളുഷാറായി.

കുട്ടിക്കു സന്തോഷമായ്
മുന്‍ഷിക്കു രസമായി
കോശിക്ക് സമാധാനം
പ്രശ്നങ്ങള്‍ സമാപിച്ചു

ദേശസാല്‍ക്കരണത്തെ
പ്പറ്റി വന്നതാം വാര്‍ത്ത
മുന്‍ഷിതന്‍ പണിയത്രേ ,
പിന്നെയും കാലം രണ്ടു

ദശകം കഴിഞ്ഞിട്ടേ
പുനലൂര്‍ കായംകുളം
വഴിയില്‍ സര്‍ക്കാര്‍ ബസ്സിന്‍
സര്‍വീസു നടന്നുള്ളൂ.
]